കരട്:എം. ഇ. ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


 ·

എം. ഇ. ചെറിയാൻ - ക്രിസ്തീയ ഗാനാവലി[തിരുത്തുക]

 MEC എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സുവിശേഷകനായിരുന്നു ചെറിയാൻ സാർ എന്ന് ആളുകൾ സ്നേഹപൂര്വ്വം വിളിച്ചിരുന്ന എം. ഇ. ചെറിയാൻ.

കര്തൃ കരങ്ങളിൽ അന്ത്യം വരെ അത്യുജ്വലമായി ഉപയുക്തമാക്കപ്പെട്ട ഒരു ആയുധമായിരുന്നു ഈ ദൈവദാസൻ.

ബ്രദറൺ പ്രസ്ഥാനത്തിലെ പ്രമുഖമായ രണ്ട് സംഘടനകളുടെ - YMEF, ബാലസംഘം - പ്രയോക്താവ്, അനേകം ഭവനങ്ങളിൽ കടന്നു ചെന്ന് ആദരിക്കപ്പെട്ട 'സുവിശേഷകൻ' മാസികയുടെ പത്രാധിപർ, ക്രൈസ്തവ മലയാളികളുടെയെല്ലാം ഹൃദയത്തുടിപ്പുകളായിത്തീര്ന്ന നാനൂറിലധികം ഗാനങ്ങളുടെ രചയിതാവ്, മധുര ബൈബിൾ സ്കൂളിൻറെ സ്ഥാപകൻ, ഒട്ടേറെ വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ച് സത്യസുവിശേഷം പ്രചരിപ്പിച്ച സുവിശേഷ വീരൻ, മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അസുലഭ വാഗ്മിത്വത്തിന്റെഥ ഉടമ, കവിതയുടെ കാതൽ കണ്ടെത്തിയ കാവ്യകാരൻ, തിരുവചനമെന്ന ഖനിയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി അമൂല്യ രത്നങ്ങൾ മുറിച്ചെടുത്ത് അക്ഷരങ്ങളുടെ രൂപം നല്കിി അനുവാചകരെ അനുഗ്രഹീതരാക്കിയ ഗ്രന്ഥകാരൻ, കണ്ണുനീരിന്റെിയും പരിശോധനയുടെയും വേളകളിൽ മനം തുറന്നു പാടിക്കൊണ്ട് സ്വയം തോണി തുഴഞ്ഞു മുന്നേറിയ അനുപമ വ്യക്തിത്വത്തിന്റെക ഉടമ - എന്നിങ്ങനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവുന്നതിലും അതീതനായ ഒരു ദൈവപുരുഷനായിരുന്നു എം. ഇ. ചെറിയാൻ.

കേരളത്തിലെ ബ്രദറൺ വിശ്വാസികളുടെ ഇടയിലെ നൂതന വ്യക്തിത്വങ്ങളിൽ പ്രമുഖനായിരുന്നു ബ്രദ. എം. ഇ. ചെറിയാൻ. .ദൈവത്തിന്റൊ അനുഗ്രഹവും കൃപയും കൊണ്ട് പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം ഒരു മഹാ സുവിശേഷകനായിത്തീര്ന്നുി.

കേരളത്തിലെ കുറിയന്നൂർ എന്ന സ്ഥലത്തിൽ 1917-ൽ ജനിച്ച അദ്ദേഹം 1993 ഒക്ടോബർ 2-)൦ തിയതി തമിഴ്നാടിലെ മധുരയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെദ ജീവിതം അനേകഹൃദയങ്ങളിൽ ചലനങ്ങൾ ഉളവാക്കി.

അദ്ദേഹം തന്റെറ 9-)മത്തെ വയസ്സിൽ വീണ്ടും ജനനത്തിന്റെന അനുഭവത്തിലായി. 15-)മത്തെ വയസ്സിൽ അദ്ദേഹം ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിത്തീര്ന്നുത. തനിക്ക് 24 വയസ്സായിരുന്നപ്പോൾ അദ്ദേഹം Y.M.E.F(Young Mens Evangelical Fellowship) ആരംഭിച്ചു. മുഴുവൻ സമയവും ദൈവത്തിന്റെം വേലയിൽ ആയിരിക്കുന്നതിനായി അദ്ദേഹം തന്റെന 26-)മത്തെ വയസ്സിൽ അദ്ധ്യാപകവൃത്തി രാജിവെച്ചു. 31-)മത്തെ വയസ്സിൽ അദ്ദേഹത്തിന്റെസ ആദ്യത്തെ കൃതി പ്രസിദ്ധീകരണം ചെയ്തു. ബാലസംഘവും 'സുവിശേഷകൻ' മാസികയും തുടങ്ങുമ്പോൾ അദ്ദേഹത്തിന് 36 വയസ്സായിരുന്നു. 37-)മത്തെ വയസ്സിൽ അദ്ദേഹം മധുര ബൈബിൾ സ്കൂളിന്റെവ പ്രവര്ത്ത നങ്ങൾ തുടങ്ങി. മഹാകവി കെ. വി. സൈമൺ അവാര്ഡ് ‌ തന്റെര 75-)മത്തെ വയസ്സിൽ അദ്ദേഹത്തിന് ലഭിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ഉടനീളവും ലോകത്തിന്റെി വിവിധഭാഗങ്ങളിലും സഞ്ചരിച്ചുകൊണ്ട് ദൈവത്തിന്റെത വചനം പ്രഘോഷിച്ച അദ്ദേഹം ഒരു അതിവിശിഷ്ട ഗാനരചയിതാവും കവിയുമായിരുന്നു. ഗാനങ്ങൾ, ബൈബിൾ, ക്രിസ്തു, സഭ, പരിശുദ്ധാത്മാവ് മുതലായ വിഷയങ്ങളിൽ അദ്ദേഹത്തിന്റേതായ 13 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനേകഹൃദയങ്ങളെ സ്വാധീനിക്കുന്ന അദ്ദേഹത്തിന്റെക ഗാനങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ആളുകൾ ആലപിക്കുന്നു.

"അനുഗ്രഹത്തിൻ അധിപതിയേ" എന്ന ഗാനം പിറന്ന വഴി:

കടിഞ്ഞൂൽ പ്രസവത്തിനായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യ ഇന്നു രാത്രി മരിച്ചുപോയാൽ..? രാവിലേ കുഞ്ഞിനെ കാണാനാഗ്രഹിച്ച് ചെല്ലുബോൾ ഭാര്യയുടെ ശവശരീരം കാണേണ്ടി വന്നാൽ..? അയ്യോ തനിക്കത് ഒര്ക്കാബന്പോ ലും ശക്തിയില്ല. ഉപദേശിയാണെന്ന കാരണത്താൽ തന്റെ ഭാര്യാപദം സ്വീകരിക്കാൻ ബ്രദറൺ കുടുംബത്തിലുള്ള യുവതികളാരും മനസ്സു കാണിക്കാതിരുന്നപ്പോൾ മര്ത്തോലമ്മാ കുടുബത്തിൽ നിന്നും എനിക്ക് ഉപദേശിയെ വിവാഹംകഴിക്കുന്നത് സന്തോഷമാണ് എന്ന് പറഞ്ഞ് മനസ്സോടെ മുന്നോട്ടുവന്ന തന്റെന ജീവിത സഖിയെ പിരിയുന്നകാര്യം ചെറിയാൻ സാറിനെ പരിഭ്രാന്തനാക്കി അദ്ദേഹമാകെ തളര്ന്നു . സാത്താൻ കൊണ്ടുവന്ന ഈ മരണ ചിന്തയ്ക്ക് ചെറിയാൻ സാർ കൊടുത്ത മറുപടി എന്ന നിലയിൽ സുബ്രഹമണ്യപുരത്തുള്ള ഇടുങ്ങിയ താമസമുറിയിൽ ഏകാന്തനായിരുന്ന് പാതിരാത്രിയിൽ എഴുതിയ ഗാനമാണ് അരനുറ്റാണ്ടില്പെരം പഴക്കമുള്ളതും എത്ര പാടിയാ‍ലും കൊതി തീരാത്തതുമായ ഈ സുവര്ണ്ണ ഗാനം.

1943 ഒക്ടോബർ 13-ം തീയതി തനിയെ മധുരയിലെത്തിയ ചെറിയാന്സാംർ സഹപ്രവര്ത്തുകരോടൊത്ത് 40 രൂപ വാടകയ്ക്കൊരു വീട് കരാറെഴുതി. ആയതിനുശേഷം സഹധര്മ്മി ണി മറിയമ്മയെ കൂട്ടിക്കൊണ്ട് ചെല്ലാൻ പിതാവിന് കത്തെഴുതി. പിതാവ് മരുമകളെയും കൊണ്ട് മധുരയിലെത്തി. ദൈവകരങ്ങളിൽ ഭരമേല്പ്പി ച്ച് മടങ്ങി. പിന്നീട് ചുണ്ണാമ്പുകര തെരുവിൽ നിന്നും 15 രൂപ മാത്രം വാടകയുള്ള സുബ്രമണ്യ പുരത്തേക്ക് താമസ്സം മാറ്റി. കുറിയന്നുർ ഗ്രാമത്തിലുള്ള നാടും വീടും കുമ്പനാട്ടെ ഉദ്ദ്യൊഗവും വിട്ട് ഹൈന്ദവസങ്കേതമായ മധുരയിലെത്തി അധികനാൾ കഴിയുംമുന്പേവ മറിയാമ്മയ്ക്ക് കടിഞ്ഞൂൽ പ്രസവത്തിന്റെല വേദന കലശലായി. ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ച് നില്ക്കു ന്ന ഈ കുടുംബനാഥന്റെന വാക്കുകളില്ത്തമന്നെ ഇതിന്റെ രചനാപശ്ചാത്തലം പറയാം.

“അന്ന് ഞാനും അവളും മധുരയിൽ സുബ്രമണ്യപുരം എന്ന സ്ഥലത്തു താമസിക്കുബോൾ അവള്ക്ക് ആദ്യപ്രസവ സമയമായി. ഞനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടെയാരുമില്ലായിരുന്നു. രാത്രിനേരം 'എനിക്കല്പ്പം വിഷമം തോന്നുന്നു, ആശു്പത്രിയിൽ പോകണം' എന്ന് അവൾ പറഞ്ഞു. എന്താണ് ചെയ്ക? കാശുകൊടുത്താൽ നോക്കുന്ന ആശുപത്രികൾ അടുത്തുണ്ട്. അവിടെങ്ങും കൊണ്ടുപോകാൻ നിവര്ത്തി യില്ല. ചുമ്മാതെ നോക്കുന്നിടത്തുവേണം കൊണ്ടുപോകാൻ. അത് ഗവണ്മെതന്റ് ആശുപത്രിയാണ്. സുബ്രമണ്യപുരത്തു നിന്ന് ഗവണ്മെപന്റ്ാ ആശുപത്രിയിലേക്ക് അഞ്ചുകിലോമീറ്റർ ദൂരമുണ്ട്. എന്റെ് കയ്യിലാ‍ണെങ്കിൽ ഒരു പത്തുപൈസാപോലും എടുക്കാനില്ല. ആശുപത്രിയിൽ എങ്ങനെ പോകും? നടന്നുപോകാൻ ഒക്കുമോ? ഒരു സൈക്കിൾ റിക്ഷായോ കുതിരവണ്ടിയോ വല്ലതും വേണം. എന്റെ മനസ്സു വിഷമിച്ചു. ഞാൻ അടുത്തുള്ള ഒരു കവലയിൽ ചെന്ന് ഒരു കുതിരവണ്ടിക്കാരനോടു പറഞ്ഞു. 'അയ്യോ എന്റെ് ഭാ‍ര്യയ്ക്കു പ്രസവ വേദന. ആശുപത്രിക്ക് ഒന്നു കൊണ്ടുപോകണം. വണ്ടിക്കൂലി തരാൻ കാശില്ല. രണ്ടു മൂന്നു ദിവസത്തിനകം തരാം. ദയവുചെയ്ത് ഒന്നു സഹായിക്കണം. അപ്പോൾ മുസ്ളീമായിരുന്ന അയാൾ പറഞ്ഞു 'എന്നയ്യാ, ഞാൻ മനുഷ്യൻ താനാ, കാശാ പെരിസ് അമ്മായെ കൊണ്ടുവാങ്കേ'. ഞാൻ വേഗം അവളെ കൂട്ടിക്കൊണ്ടുവന്നു. കുതിരവണ്ടിയിൽ രാത്രിയിൽ ആശുപത്രിയിലാക്കി. ഉടനെ നേഴ്സുമാർ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. ഞാൻ അങ്ങനെ വാതില്ക്കൽ നോക്കിക്കൊണ്ട് നിന്നു. എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ റ്റാറ്റാ തന്ന് നടന്നു. ഞാൻ ഭാരത്തോടെ ആ വാതില്ക്കല്ത്ത ന്നെ നിന്നു. ഞാൻ അങ്ങനെ അവിടെനിന്നും പോകാതെ നോക്കി നില്ക്കു ന്നതു കണ്ട ഉടനെ നേഴ്സ് പറഞ്ഞു 'ആണുങ്ങൾ ആരും ഇവിടെ നില്ക്കകരുത്. പോ അയ്യാ, വീട്ടുക്കു പോ, ഇതു മെറ്റേണിറ്റിവാര്ഡ്്. ഇവിടെ നില്ക്ക്രുത് പോ' എന്നു പറഞ്ഞ് നേഴ്സ് എന്നെ വിരട്ടി വിടുമ്പോൾ എന്റെ് പ്രിയപ്പെട്ടവൾ എന്നെ ദയദൃഷ്ടിയോടെ ഒന്നു തിരിഞ്ഞ്നോക്കി ആംഗ്യം കാണിച്ചു പറഞ്ഞു 'വീട്ടിൽ പൊയ്ക്കാട്ടെ' എന്ന്. ഞാൻ അതോടെ വീട്ടിൽ പോന്നു. ആ രാത്രി വീട്ടിൽ ഉറങ്ങാതിരുന്ന് എഴുതിയ പാട്ടാണ് 'അനുഗ്രഹത്തിന്നധിപതി'."

"എന്തോ, എനിക്കറിഞ്ഞുകൂടാ. എന്റെ. മനസ്സിൽ സാത്താൻ തന്ന ചിന്തയായിരിക്കുമോ എന്തോ! ഇത് കടിഞ്ഞൂൽ പ്രസവമാണ്. കഷ്ടമായിരിക്കും. നിന്റെട ഭാര്യ മരിച്ചുപോയേക്കും. എന്നൊരു ചിന്ത ആ രാത്രി എന്നെ ഭരിച്ചു. നീ രാവിലെ കാണാൻ ചെല്ലുമ്പോൾ അവളുടെ ശവശരീരമായിരിക്കാം കാണുന്നതെങ്കിൽ എന്തായിരിക്കും എന്നൊരു ഭീതി എന്നിൽ നിഴലിട്ടു. അതിനു ഞാൻ നല്കി യ മറുപടിയാണ് ഞാൻ എഴുതിയ പാട്ട്. അങ്ങനെയൊന്നും ഭയപ്പെടേണ്ട. കര്ത്താകവേ നീ ഇനിയും അവളെ അങ്ങെടുക്കുകയാണെങ്കിൽ തന്നെയും, 'തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകയില്ല.' അതും നിന്റെര സ്നേഹത്തിന്റെി കൈകൾ നല്കു്ന്ന ശാസനയായി ഞാൻ സ്വീകരിച്ചുകൊള്ളാം. പാരിടമാകുന്ന ഈ പാഴ്മണലിൽ നീ നിര്ത്തു ന്ന കുറച്ചു നാള്കൂുടെ ജീവിച്ച് മരണദിനം വരുമളവിൽ ഞാനും നിന്റെി മാറിൽ മറഞ്ഞുകൊള്ളാം എന്നു പാടി ആ രാത്രി ഞാൻ അനുഗ്രഹത്തിനധിപതിയിൽ ആശ്വസിച്ചു."

ഈ വിധത്തിൽ കണ്ണീരിൽ കുതിര്ന്നല വരികളെഴുതി ആശ്വാസം പ്രാപിച്ച അദ്ദേഹം ഈ ഗാനം ആവര്ത്തിുച്ചുപാടി കിടന്നുറങ്ങി. പിറ്റേന്നുണര്ന്ന് ആശുപത്രിയിലെത്തി കുഞ്ഞിനെ കയ്യിലേന്തുബോൾ ആ കണ്ണുകൾ നന്ദിയുടെ അശ്രുകണങ്ങളാൽ നിറഞ്ഞു. ചെറിയാൻ സാറിന്റെ‍ തലേരാത്രിയിലെ സംഘര്ഷ്മൊന്നുമറിയാതിരുന്ന മറിയാമ്മ അമ്മച്ചിയും ചെറിയാന്സാററിന്റെറ കണ്ണുനീർ കണ്ട് കണ്ണീരൊഴുക്കി.

തങ്ങളുടെ കടിഞ്ഞൂൽ പുത്രന് അവർ ജെയിംസ് എന്ന് പേരിട്ടു. അതിനുശേഷം 3 ആമ്മ ക്കളേയും 4 പെണ്മ്ക്കളെയും കൂടെ നല്കാരൻ ദൈവം പ്രസാദിച്ചു. എന്നുമാത്രമല്ല 42 വര്ഷ4ങ്ങൾ മാതൃകാ ദമ്പതികളും മാതാപിതാക്കന്മാരുമായ്‌ ഐശ്വര്യമായ് ജീവിച്ച് ദൈവകൃപ വെളിപ്പെടുത്താനും അവര്ക്കാരയി.

ചെറിയാൻ സാർ രചിച്ച ചില ഗാനങ്ങൾ താഴെ ചേര്ത്തി രിക്കുന്നു.

  • അനുഗ്രത്തിന്നധിപതിയേ
  • ഞാനെന്നും സ്തുതിക്കും എൻ പരനെ
  • തുണയെനിക്കേശുവേ കുറവിനി ഇല്ലതാൽ
  • ഭക്തരിൻ വിശ്വാസ ജീവിതം പോൽ
  1. എം. ഇ. ചെറിയാൻ

വിക്കി റിസോഴ്സിൽ ജീവചരിത്രം ചേർക്കണം.

എം.ഇ. ചെറിയാന്റെ കീർത്തനങ്ങൾ[തിരുത്തുക]

  • അനുഗ്രഹത്തിൻ അധിപതിയേ
  • ഞാനെന്നും സ്തുതിക്കും
  • യേശുവിന്റെ തിരുനാമത്തിന്നു
  • പാടുവിൻ സഹജരെ
  • യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
  • വന്ദനം യേശുദേവ
  • വന്ദനം ചെയ്തീടുവിൻ
  • പാപിയിൽ കനിയും
  • സുന്ദര രക്ഷകനെ
  • അനുഗമിച്ചിടും ഞാനെൻ പരനെ
  • തുണയെനിക്കേശുവേ
  • ഗീതം ഗീതം ജയ ജയ ഗീതം
  • ഉന്നതൻ ശ്രീയേശു മാത്രം
  • സ്തുതിച്ചീടുവിൻ കീർത്തനങ്ങൾ
  • ആരാധനാ സമയം
  • എന്തൊരാനന്ദമീ
  • സീയോൻ സഞ്ചാരി ഞാൻ
  • ഭക്തരിൻ വിശ്വാസജീവിതം
  • എൻ സങ്കടങ്ങൾ സകലവും
  • കുരിശിൻ നിഴലിൽ
  • ഒന്നേയുള്ളെനിക്കാനന്ദം
  • അൻപു നിറഞ്ഞ പൊന്നേശുവേ
  • യേശു ആരിലും ഉന്നതനാം
  • എൻ പ്രിയനെന്തു മനോഹരനാം
  • സന്താപം തീർന്നല്ലോ
  • കൃപയാൽ കൃപയാൽ
  • മനമേ ചഞ്ചലം എന്തിനായ്
  • യോർദ്ദാൻ നദീ തീരം കവിയുമ്പോൾ
  • വാഗ്ദത്ത നാട്ടിലെൻ വിശ്രാമം
  • പുത്തനാം യെറുശലേമിൽ
  • അൻപാർന്നോരെൻ പരൻ
  • പ്രതിഫലം തന്നീടുവാൻ
  • താമസമാമോ നാഥാ
  • കാന്തനെ കാണുവാനാർത്തി
  • വന്നിടും യേശു വന്നിടും
  • മംഗളം മംഗളമേ
  • ക്രൂശും വഹിച്ചാ കുന്നിൻമീതെ
  • മഹാത്ഭുതമേ കാൽവരിയിൽ
  • എങ്ങും പുകഴ്ത്തുവിൻ
  • ജയ ജയ ക്രിസ്തുവിൻ
  • യഹോവ ദൈവമാം വിശുദ്ധ
  • ആശ്രയം യേശുവിൽ എന്നതിനാൽ
  • വരുവിൻ യേശുവിന്നരികിൽ
  • ഞാൻ പാപിയായിരുന്നെന്നേശു
  • ഞാനെന്റെ നാഥനാമേശു
  • ഞാനെന്റെ കർത്താവിൻ സ്വന്തം
  • അന്നാളിലെന്തോരാനന്ദം
  • ക്രൂശുമെടുത്തിനി
  • ഇതുവരെയെന്നെ കരുതിയ
  • എന്റെ യേശു എനിക്കു നല്ലവൻ
  • ശ്രീയേശു നാമം
  • ആശ്രിതവത്സലനേശുമഹേശനെ
  • യേശുവേ നിൻ പാദം കുമ്പിടുന്നേ
  • ശാശ്വതമായ
  • നിൻ മഹാസ്നേഹമേശുവെ
  • കൃപയേറും കർത്താവിലെൻ വിശ്വാസം
  • സ്തുതി ചെയ് മനമേ
  • എക്കാലത്തിലും ക്രിസ്തു
  • ആരെ ഞാനിനി അയക്കേണ്ടു
"https://ml.wikipedia.org/w/index.php?title=കരട്:എം._ഇ._ചെറിയാൻ&oldid=4081716" എന്ന താളിൽനിന്ന് ശേഖരിച്ചത്